2012, മാർച്ച് 15, വ്യാഴാഴ്‌ച

വെറുക്കപ്പെട്ട സഘാവ്



രാജാവ് നഗ്നനാണെന്നു നമ്മള്‍ വിളിച്ചു പറഞ്ഞില്ലെങ്കില്‍ രാജാവിന് തിരുത്താന്‍ അവസരം കൊടുത്തില്ല എന്ന് ചരിത്രം രേഖപ്പെടുത്തും…!
ഞാന്‍ തന്നെ സംസ്കാരത്തിന്റെയും സദാചാരത്തിന്റെയും ജീവിക്കുന്ന പ്രതീകമെന്നും അടിച്ചമര്ത്തപ്പെട്ട സ്ത്രീകളുടെ വിമോചകനെന്നും സ്വയം വിശേഷിപ്പിക്കുന്ന ഈ പുണ്യാത്മാവ് സ്ത്രീകളെ പരസ്യമായി അപമാനിക്കുന്നത് ആദ്യമല്ല. .
ഒരിക്കല്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ഒരു മൂന്നാംകിട പൂവാലന്‍ പോലും പറയുമോ എന്ന് സംശയമാണ്. തന്റെ അപ്പനെക്കാള്‍ പ്രായമുള്ള ഇദ്ദേഹത്തെ ജയിലില്‍ കയറ്റാന്‍ താത്പര്യമില്ല എന്ന് പറഞ്ഞു നിരുപാദികം കേസ് പിന്‍വലിച്ചില്ലായിരുന്നെങ്കില്‍ അഴിയെണ്ണാനുള്ള വകുപ്പ് ഒരു നല്ല വക്കീലിന് നേടിക്കൊടുക്കാനുള്ളതേ ഉള്ളായിരുന്നു .
ചെറുപ്പക്കാരായ രണ്ടു MLAമാര്‍ ചോരത്തിളപ്പില്‍ എന്തൊക്കയോ കാട്ടികൂട്ടിയ അന്ന് നടന്ന പരാക്രമത്തില്‍ , കളരി പഠിച്ച വേറൊരു MLA മേശപ്പുറത്തു കാലെടുത്തു വെക്കാന്‍ ശ്രമിച്ചതിനെ ഇദ്ദേഹം പത്രസമ്മേളനം നടത്തി വ്യാഖ്യാനിച്ചത് എന്താണെന്ന് സ്ത്രീകളെ ബഹുമാനിക്കുന്നവരോ സാമാന്യം നാണമുള്ളവരോ പറയില്ല.
ഇന്നിപ്പോ ഈ ‘സ്ത്രീ വിമോചകന്‍’ സിന്ധു ജോയി എന്ന വേറൊരു പൊതുപ്രവര്‍ത്തകയെപറ്റി പരാമര്‍ശിക്കാന്‍ ഉപയോഗിച്ച വാക്ക് സ്ത്രീകളെ ബഹുമാനിക്കുന്ന ഒരാളുടെ വായില്‍ നിന്ന് വരികയില്ല
രാജ്യത്തിനു വേണ്ടി ജീവന്‍ പണയപ്പെടുത്തിയ ജവാനെ പറ്റിയുള്ള പരാമര്‍ശം ഇന്ത്യ മുഴുവന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഒരിക്കല്‍ ഉമ്മന്‍ ചാണ്ടിയെ വിളിച്ച തെറി, സംസ്കാരം എന്ന വാക്കെങ്കിലും കേട്ടിട്ടുള്ള ഒരാളും പറയില്ലായിരുന്നു. ‘മീന്‍പെറുക്കിയും’ , ‘കുരങ്ങനും’ , ‘തള്ളച്ചിയും’ എന്ന് വേണ്ട, മനുഷ്യ വര്‍ഗ്ഗത്തോട് മാന്യത പുലര്‍ത്തുന്ന ഒരാളില്‍ നിന്നും കേള്‍ക്കാന്‍ പാടില്ലാത്ത എല്ലാം കേള്‍ക്കുന്ന ഒരിടമാണ് ഇദ്ദേഹമെന്നു തോന്നി പോകും .
എന്നാല്‍ മറ്റുള്ളവരെ വിധിക്കാനുള്ള ഇദ്ദേഹത്തിന്റെ കഴിവ് അപാരം തന്നെ.
ഒരിക്കല്‍ ഫാരിസ് അബൂബക്കറിനെ വെറുക്കപ്പെട്ടവന്‍ എന്ന് മുദ്ര കുത്തിയ ഇദ്ദേഹം, പാര്‍ട്ടിയെ വഞ്ചിച്ച ആളെന്ന പേരില്‍ പലവട്ടം വിമര്‍ശനങ്ങള്‍ക്കും ശിക്ഷാ നടപടികള്‍ക്കും വിധേയനായിട്ടുള്ള ആളാണ്‌ . ഇദ്ദേഹം (സ്വന്തം പാര്‍ട്ടിക്ക്) വെറുക്കപെട്ട ആളെന്ന് തെളിയിക്കുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു പാര്‍ട്ടിയിലെ പറക്കമുറ്റാത്ത ഞാഞ്ഞൂലുകള് പോലും ” ക്യാപ്പിറ്റല്‍ പണിഷ്മെന്റ് ” വിധിച്ചതിലൂടെ നാം കണ്ടത്.
“പുണ്യാത്മാവായ” റൌഫിനെ കൂട്ടുപിടിച്ചു തന്ത്രങ്ങള്‍ മെനഞ്ഞും, നന്ദകുമാറിനെ പോലുള്ള വ്യവഹാരികളിലൂടെ സുപ്രീം കോടതി വരെ പോയി കാശെറിഞ്ഞു “ഏറ്റവും വലിയ കുറ്റവാളി” കള്‍ക്ക് ശിക്ഷ വാങ്ങി കൊടുത്തും ഇദ്ദേഹം “സദാചാരി”കളായ അനേകം മലയാളികളുടെ കണ്ണിലുണ്ണിയായ ആളാണ്‌ .
പല തവണ പുറത്തായ ഇദ്ദേഹത്തെ പാര്‍ട്ടിക്ക് പുറത്ത് നിന്നുള്ള പാവം ജനങ്ങളുടെ ഇടപെടലിലൂടെ മാത്രമാണ് മത്സരിക്കാന്‍ പോലും സാധിച്ചത്. എങ്കിലും പാര്ട്ടിക്കാരുടെ ഉദ്ദേശം ഇദ്ദേഹത്തെ ഉപയോഗിച്ചു ഇലക്ഷനില്‍ വിജയം നേടിയതിനു ശേഷം കറിവേപ്പില പോലെ വലിച്ചെറിയുകയായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
മകനെ നന്നായി വളര്‍ത്താന്‍ അറിയാത്തതിലോ മകനും ബന്ധുവിനും നേട്ടങ്ങള്‍ ഉണ്ടാകാന്‍ കൂട്ട് നിന്നതിലോ ഉള്ളതിനേക്കാള്‍ ലജ്ജാകരം .. സ്ത്രീ വിമോചകനാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ആള്‍ സ്ത്രീകള്‍ക്കപമാനം ആകുന്നതിലാണ് .
88 ാമത്തെ വയസ്സില്‍ ഈ രാജാവിന് നഗ്നത മാറ്റാന്‍ അവസരം ഉണ്ടോ എന്തോ.. എന്തായാലും പറഞ്ഞു നോക്കുക തന്നെ ..!
                                                                             കടപ്പാട് ഭൂലോകം
 

2012, മാർച്ച് 6, ചൊവ്വാഴ്ച

ഫേസ്ബുക്കും ജനാധിപത്യവും


ഈ വര്ഷം ഫേസ്ബുക്ക്‌ ലോകത്തിലെ ശതകോടി ഉപയോക്താക്കളില്‍ എത്തിച്ചേരും  എന്ന് കരുതപ്പെടുന്നു. അതായതു ലോക ജനസംഖ്യയുടെ എഴിലൊന്ന് ഇപ്പോള്‍ ഫേസ് ബുക്ക്‌ ഉപയോഗിക്കുന്നു. ലോകരാജ്യങ്ങളിലെ ജനസംഖ്യ അനുപാതത്തില്‍  ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ആകെ  ജനസംഖ്യയോളം വരും ഇത്. പല അറബ് രാജ്യങ്ങളെയും ജനാധിപത്യ പ്രക്രിയയിലേക്ക് കൊണ്ടുവരുന്നതില്‍  നിര്‍ണ്ണായക പങ്കു വഹിച്ചു എന്ന് കരുതപ്പെടുന്ന ഫേസ്ബുക്ക്‌ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ നമ്മുടെ രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് ഭീഷണിയോ ?
നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും, ഭരണയന്ത്രങ്ങളും സോഷ്യല്‍  മീഡിയയെ ഇത്രയേറെ ഭയത്തോടും ചിലപ്പോള്‍ എങ്കിലും പകയോടും സമീപിക്കേണ്ട കാര്യം ഉണ്ടോ ? അണ്ണാ ഹസാരെ തന്റെ നിര്‍ദേശങ്ങള്‍ പാര്‍ലിമെന്റിനു സമര്‍പ്പിച്ചത് സോഷ്യല്‍ മീഡിയയിലൂടെ ഉള്ള ചര്‍ച്ചകള്‍ക്ക് ശേഷം ആയിരുന്നു എന്ന കാരണത്താല്‍, ജനാധിപത്യത്തിന്റെ  കടക്കല്‍ കത്തിവെക്കുന്ന പ്രസ്ഥാനങ്ങള്‍ ആണ് ഫേസ്ബുക്കും, ട്വിറ്ററും  എന്നൊക്കെ ധരിച്ചു പരവശരായ കുറെ രാഷ്ട്രീയക്കാരെങ്കിലും  ഉണ്ട് നമ്മുടെ ഇടയില്‍ എന്ന് തോന്നുന്നു. പ്രത്യേകിച്ചും കേന്ദ്ര ഭരണാധികാരികളില്‍ ചിലര്‍ ഫേസ് ബുക്കിനും മറ്റും എതിരായി തുടര്‍ച്ചയായി ചന്ദ്രഹാസം ഇളക്കുന്നത് നമ്മുടെ  ജനാധിപത്യപ്രക്രിയില്‍ ഉറച്ച വിശ്വാസം ഉള്ള ഒരു മുതിര്‍ന്ന തലമുറക്കെങ്കിലും ഈ മാധ്യമങ്ങളെപ്പറ്റി ഒരു തെറ്റിധാരണ ഉണ്ടാക്കാനും, സോഷ്യല്‍ മീഡിയ എന്നാല്‍   ഗവര്‍ണ്മെന്റിനെതിരെ കലാപം ഉണ്ടാക്കുന്നവരും തീവ്രവാദികളും മറ്റും തിങ്ങിപ്പാര്‍ക്കുന്ന ഒരു സ്ഥലം എന്ന അബദ്ധധാരണ അവര്‍ക്ക് പകര്‍ന്നു നല്‍കുവാനും കാരണമായിട്ടില്ലേ എന്നും സംശയിക്കുന്നു.
സാമൂഹ്യമാധ്യമങ്ങള്‍ക്ക്  ജനാധിപത്യത്തില്‍ ഉളവാക്കാന്‍ കഴിയുന്ന സ്വാധീനത്തെപ്പറ്റിയും, ജനപ്രധിനിധികള്‍ അവയെ ഉപയോഗപ്പെടുന്ന രീതികളെപ്പറ്റിയും കൂടുതലായി ചര്‍ച്ച ചെയ്യപ്പെടണം എന്ന് തോന്നിപ്പിച്ചത്  ഇന്ന് മലയാള മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ഒരു വാര്ത്തയാണ്. വീ .ടീ .ബലറാം എന്ന യുവ എം എല്‍ എ, താന്‍  നിയമസഭയില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഒരു ബില്ല് ഫേസ്ബുക്കില്‍ ജനാഭിപ്രായം അറിയുവാന്‍  പോസ്റ്റു ചെയ്യുകയും, അതിനെ തുടര്‍ന്ന് നിയമസഭയില്‍ അവതരിപ്പിക്കുവാന്‍ അനുമതി തേടിയിട്ടുള്ള ഈ  ബില്ല് അംഗങ്ങള്‍ക്ക് നല്കുന്നതിനുമുന്പു സോഷ്യല്‍ മാധ്യമത്തില്‍ പ്രദര്‍ശിപ്പിച്ച ബലറാമിന്റെ നടപടി ചട്ടവിരുദ്ധവും അംഗങ്ങളുടെ അവകാശലംഘനവും ആണെന്ന് ബഹു: കേരള നിയമസഭാ സ്പീക്കര്‍ ചൂണ്ടിക്കാട്ടുകയും  ചെയ്തിരിക്കുന്നു. ഇതൊരു നടപടിയെടുക്കേണ്ട കുറ്റം എന്ന രീതിയില്‍ സ്പീക്കര്‍  പരിഗണിച്ചു എന്നും മനസ്സിലാകുന്നു. ഇതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് കൂടുതല്‍ വിശകലനം ചെയ്തും, ന്യായാന്യായങ്ങള്‍ പരിശോധിച്ചും നിയമസഭയാല്‍ ‘ഇമ്പീച്ച് ‘ ചെയ്യപ്പെട്ട ആദ്യ ബ്ലോഗ്ഗര്‍ എന്ന ഖ്യാതിയോടെ ലിംക വേള്‍ഡ് റെക്കോഡ് ബുക്കില്‍ കയറിപ്പറ്റാന്‍ തീരെ താത്പര്യം ഇല്ലാത്തതുകൊണ്ട്, ആ ഭാഗത്തേക്ക് ഇപ്പോള്‍ നോക്കുന്നില്ല.
കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താനും, സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളുടെ ഗുണവശങ്ങള്‍ പ്രയോജനപ്പെടുത്താനും ജനാധിപത്യ സ്ഥാപനങ്ങള്‍ തയ്യാറാകണം എന്ന്  നിയമസഭയില്‍ അഭിപ്രായപ്പെട്ട ബലറാമിന്റെ വാദത്തോട് നൂറുശതമാനം യോജിച്ചുകൊണ്ട് ; കഴിഞ്ഞ വര്ഷം യൂറോപ്യന്‍  പാര്‍ലമെന്റ്  സംഘടിപ്പിച്ചത് പോലെ, പാര്‍ലിമെന്ററി ജനാധിപത്യത്തില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക്  എന്ന വിഷയത്തെപ്പറ്റി ഒരു സെമിനാര്‍ സംഘടിപ്പിക്കുവാന്‍ നമ്മുടെ നിയമസഭയും വൈകിക്കൂടാ എന്ന് കരുതുന്നു.
യൂറോപ്പിലെ പാര്ലമെന്ടറി ജനാധിപത്യത്തില്‍, ഫേസ്ബുക്കിന്റെയും മറ്റു സാമൂഹ്യ മാധ്യമങ്ങളുടെയും സ്വാധീനം എന്ന വിഷയത്തില്‍, ഉന്നത ഉദ്യോഗസ്ഥരെയും, ബ്ലോഗ്ഗെര്മാരെയും, സമൂഹത്തിന്റെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി ‘ബട്ടര്‍ഫ്ലൈ  യൂറോപ്പ് ‘ എന്ന പേരില്‍ കഴിഞ്ഞ വര്ഷം  യൂറോപ്പിയന്‍ പാര്‍ലിമെന്റില്‍ നടത്തിയ സിമ്പോസിയം, ഈ വിഷയത്തില്‍ ഗഹനമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. സാമൂഹ്യ മാധ്യമങ്ങള്‍ ജനാധിപത്യ സംവിധാനത്തില്‍ ചെലുത്തുന്ന ഗുണങ്ങളെപ്പറ്റിയും ദോഷങ്ങളെപ്പറ്റിയും അംഗങ്ങള്‍ സുചിന്തിതമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.

നിയമസഭ ബില്ലുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്യുന്നത് ശരിയായ പ്രവണതയോ?
ഒരു പാര്‍ലിമെന്റ് അംഗം ഇങ്ങനെ പറഞ്ഞു ‘ പാരമ്പരാഗത മാധ്യമങ്ങളെ അപേക്ഷിച്ച് അനേക മടങ്ങ്‌ ആള്‍ക്കാരുമായി നേരിട്ട് സംവദിക്കാന്‍ ഫേസ്ബുക്കുപോലുള്ള മാധ്യമങ്ങള്‍ നമുക്ക് അവസരം തരുന്നു .നാം ഒരു ലഘുലേഖ  പുറത്തു ഇറക്കിയാല്‍ അത് തൊണ്ണൂറ്റി ഒന്‍പതു ശതമാനവും പാഴ്ചിലവായി  മാറും . ടീവീയിലൂടെയും മറ്റും നമുക്ക് പരിമിതമായ ആളുകളില്‍ എത്തിച്ചേരാന്‍ പറ്റും എങ്കില്‍ ഫേസ് ബൂക്കിലൂടെ നമുക്ക് ചുരുങ്ങിയ സമയം കൊണ്ട് ലക്ഷങ്ങളില്‍ എത്തിച്ചേരാന്‍ ആവും .
മറ്റൊരാള്‍ പറയുന്നത് ജനഹൃദയങ്ങള്‍ തൊട്ടറിയുവാന്‍ ഇതുപോലെ പറ്റിയ വേറൊരു മാര്‍ഗം ഇല്ല എന്നത്രേ !!
രാഷ്ട്രീയക്കാര്‍ അമിതമായി ഈ മാധ്യമങ്ങളെ ആശ്രയിക്കുന്നതിന്റെ പരിമിതികളും അവര്‍ ചൂണ്ടിക്കാട്ടി
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ സമൂഹത്തിന്റെ യഥാര്‍ത്ഥ പരിഛെദം അല്ലെന്നും , ജനാധിപത്യത്തിന്റെ ഒരു ഉപകരണം ആയി അതിനെ കാണുന്നത് അപകടകരം ആണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി . സോഷ്യല്‍ മീഡിയയെ കുറിച്ചു  തങ്ങള്‍ക്കുള്ള അജ്ഞതയെപ്പറ്റിയും ചിലര്‍ വാചാലരായി .
യൂറോപ്പിനെ അപേക്ഷിച്ച് ഇന്റര്‍നെറ്റ്‌ ഉപയോഗം തുലോം കുറവുള്ള നമ്മുടെ സംസ്ഥാനത്തിന്റെ സാഹചര്യത്തില്‍ പരിമിതികള്‍ ഏറെയാണെങ്കിലും, യുവാക്കളെയും , വിദ്യാസമ്പന്നരെയും രാഷ്ട്ര പുനര് നിര്‍മ്മാണത്തില്‍  കൂടുതലായി ഉള്‍ക്കൊള്ളിക്കുക എന്ന ലക്‌ഷ്യം നിറവേറ്റാന്‍ ബലരാമിന്റെ സംരംഭത്തിന് കഴിയും എന്ന വിശ്വാസത്തില്‍  , ജനാധിപത്യസ്ഥാപനങ്ങള്‍  നിയമ പരിഷ്കാരങ്ങള്‍ മുഖേനയും  മറ്റും ക്രിയാത്മകമായ ഇത്തരം സംരംഭങ്ങള്‍ക്ക്‌ വേദിയൊരുക്കി കൊടുക്കയും ചെയ്യണം എന്ന് അഭ്യര്‍ത്ഥിക്കുന്നു . ചുരുങ്ങിയപക്ഷം പ്രോത്സാഹിപ്പിച്ചില്ലെങ്കിലും നൂതന മാധ്യമങ്ങളുടെ ജനോപകാരപ്രദമായ ഉപയോഗങ്ങള്‍ കുറ്റകൃത്യം ആയി കാണരുത് എന്ന് അപേക്ഷിക്കുന്നു .
മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ക്ക് നൂതന സാങ്കേതികവിദ്യയുടെ ഉപയോഗം ബാലികേറാമല ഒന്നും അല്ല എന്നത് , നിയമസഭക്ക് ഉള്ളില്‍ ഇരുന്നുള്ള മൊബൈല്‍ ഫോണിന്റെ ക്രിയാത്മകമായ ഉപയോഗത്താല്‍ കര്‍ണാടകത്തിലെ മൂന്ന് മന്ത്രിമാര്‍ ഈയിടെ തെളിയിച്ചതാണല്ലോ ! സാധാരണക്കാര്‍ക്ക് ജനപ്രതിനിധികളുടെ സാങ്കേതിക വിദ്യകളില്‍ ഉള്ള ജ്ഞാനവും താത്പര്യവും മനസിലാക്കുവാന്‍ ഈ സംഭവം സഹായകമായതിനാല്‍ ,പഞ്ചായത്ത് മുതല്‍ ഉള്ള മെമ്പര്‍മാര്‍ക്ക് ഐ -പാഡ് അനുവദിച്ചു , ഇന്റര്‍നെറ്റില്‍ തത്തിക്കളിക്കാന്‍ അവസരം ഉണ്ടാക്കണം എന്നും അഭ്യര്‍ത്ഥിക്കുന്നു .   കടപ്പാട് ഭൂലോകം
 

2012, മാർച്ച് 2, വെള്ളിയാഴ്‌ച

ആങ്ങാമൂഴി പുലിവധം- ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ പുറത്തുവരുന്നു





പത്തനംതിട്ട : ആങ്ങാമൂഴിയില്‍ നടന്ന പുലിവധത്തിന്റെ പിന്നിലുള്ള ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നു . പത്ര ലേഖകനെ വധിക്കാന്‍ശ്രമിച്ച കേസിലെയും മറ്റൊരു ഗുണ്ടാ ‌ വധക്കേസിലെയും പ്രതി എന്ന് ആരോപിക്കപ്പെടുന്ന വെട്ടുകുട്ടന്‍ എന്ന കുപ്രസിദ്ധഗുണ്ട പുലിയെകൊല്ലാന്‍ കൊട്ടേഷന്‍ എടുത്തിരുന്നു എന്ന വിധം കെട്ടിച്ചമച്ച എഫ് ഐ ആര്‍ ,പല പ്രഗത്ഭരേയും കേസില്‍ നിന്നും രക്ഷിക്കാന്‍ ആണെന്ന്  ആരോപണം . പുലിവധകേസ്  സീ ബീ ഐ ക്ക് വിടണം എന്ന് പൊതു താത്പര്യ ഹര്‍ജ്ജി .
വനം വകുപ്പിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ , മദ്യപിച്ചു മദോന്‍മത്തന് ആയ പുലി , പമ്പയില്‍ നിന്നും പത്തനംതിട്ടയിലേക്ക്  അതിവേഗം പോകുന്ന വഴി ആങ്ങാമൂഴിക്കു സമീപം വെച്ച് ഒരു കൊട്ടേഷന്‍ ബിസിനസ്സുമായി പോകുകയായിരുന്ന വെട്ടുകുട്ടന്റെ തോളില്‍ ഉരസ്സുകയും , ഇതില്‍ കുപിതനായി പുലിയുടെ പിറകെ പാഞ്ഞ വെട്ടുകുട്ടനും പുലിയും തമ്മില്‍ ആങ്ങാമൂഴിയില്‍ വെച്ച് വാക്കേറ്റം ഉണ്ടാകുകയും ചെയ്തു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു . ഇതിനെത്തുടര്‍ന്ന് വെട്ടുകുട്ടന്  ’S'‍    ആകൃതിയിലുള്ള ഒരു വടിയുമായി പുലിയുടെ ദേഹത്തേക്ക് ചാടി വീഴുകയും പുലിയുടെ കഴുത്തില്‍ ഈ  വടി വച്ച് ഞെക്കി പുലിയെ ശ്വാസം മുട്ടിച്ചു കൊല്ലുകയും ചെയ്തു എന്നാണു കേസ് .
എന്നാല്‍ വനം വകുപ്പ്കാര്‍ , പത്രക്കാര്‍ക്കും ,ടീ വീ ചാനലുകാര്‍ക്കും മുന്‍പില്‍  പ്രദര്‍ശിപ്പിച്ച ’S’ ആകൃതിയിലുള്ള വടി കാട്ടിലെ മരത്തില്‍ നിന്നും താന്‍ വനം വകുപ്പുകാര്‍ക്ക് ഒടിച്ചു കൊടുത്തതാണ് എന്ന ആരോപണവുമായി പ്രസിദ്ധ  വിറകുവെട്ടുകാരന്‍ നിലക്കല്‍ തങ്കപ്പന്‍ രംഗത്ത് എത്തിയതാണ് വനം വകുപ്പിനെ കുഴക്കുന്നത് . സംഭവം നടന്നു മൂന്ന് മണിക്കൂറിനു ശേഷം വനം വകുപ്പ് കമ്മീഷണര്‍ ശ്രീ കപീഷ് മാത്യു ഐ എഫ് എസ് നേരിട്ടെത്തി ഈ വടി ഒടിച്ചു വാങ്ങിയതാണെന്നും , താന്‍ ഇത് വെട്ടുകുട്ടന് നേരത്തെ നല്‍കിയിരുന്നു എന്നുള്ള അവകാശവാദം കളവാണെന്നും അദ്ദേഹം ആരോപിച്ചു .
സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ രഹസ്യമായി ബൂലോകത്തോട് പറഞ്ഞത് അനുസ്സരിച്ച് , പുലിയുടെ കൂടെ അതീവ സുന്ദരിയായ ഒരു കഴുതപ്പുലിയും ,രണ്ടു കടുവകളും കൂടിയുണ്ടായിരുന്നതായും ,സംഘര്‍ഷം നടക്കുന്ന സമയത്ത് ഇവര്‍ കാട്ടിലേക്ക് കടന്നുകളഞ്ഞതായും അറിയാന്‍ കഴിഞ്ഞു . കാട്ടിലെ ഗസ്റ്റ്‌ ഹൌസില്‍ സുഹൃത്തുക്കളും ഒത്തു ഉല്ലസിച്ച ശേഷം തിരുവനന്തപുരത്തിന് സമീപമുള്ള ആനമുടിയില്‍ പുലി പുതുതായി നിര്‍മ്മിച്ച ലക്ഷ്വറി പുലിമടയിലേക്ക് ഇവര്‍ ഒരുമിച്ചു പോകുകയായിരുന്നു എന്നാണ് വിവരം . ഇതേ സമയം ആങ്ങാമൂഴിക്കു സമീപമുള്ള പഞ്ചനക്ഷത്ര പുലിവാസ കേന്ദ്രത്തില്‍ ‍ കാട് ഭരിക്കുന്ന സിംഹത്തിന്റെ മകനും ഉണ്ടായിരുന്നതായി അഭ്യൂഹം പ്രചരിക്കുന്നു .
കൂടെയുണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന കടുവകളെ കേന്ദ്രീകരിച്ചു അന്വേഷണം മുന്‍പോട്ടു പോകുന്നുണ്ട് എന്നാണു ഒടുവില്‍ കിട്ടിയ രഹസ്യ വിവരം . കാട്ടിലെ,  ഭരണപക്ഷത്തിലെയും പ്രതിപക്ഷത്തിലെയും ശക്തന്മാര്‍ക്ക് വേണ്ടി കൊട്ടേഷന്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ആണ് ഈ കടുവകള്‍ എന്നും , ഇവരെ രക്ഷിക്കാന്‍ വേണ്ടി വെട്ടുകുട്ടനെ പ്രതി ചേര്‍ക്കുകയായിരുന്നു എന്നും , മൃഗാധിപത്യ സംരക്ഷണ സമിതി ,പത്തനംതിട്ട ജില്ലാ സമിതി ആരോപിച്ചു . അന്വേഷണം സീ ബീ ഐ ക്ക് വിടണം എന്നാവശ്യപ്പെട്ടു പൊതു താത്പര്യ ഹര്‍ജ്ജി സമര്‍പ്പിക്കും എന്നും  സെക്രട്ടറി ശരംകുത്തി കരടിയപ്പന്‍ ‍ അറിയിച്ചു .
ഇതിനിടെ ഇറ്റലിയിലെ മൃഗശാലയില്‍  പര്യടനം നടത്തുന്ന പുലിത്തോലിക്കാ സമുദായത്തിലെ  വലിയ പിതാവ് മാര്‍ പുലിയൂസ് കോലഞ്ചേരി , മരിച്ച പുലി പുലിത്തോലിക്കാ സമുദായംഗം ആണെന്നും , ഈ സമുദായത്തില്‍ പെട്ട മന്ത്രിപ്പുലികളുമായി താന്‍ ബന്ധപ്പെട്ടു പുലിത്തോലിക്കാ സമുദായത്തിന്റെ സുരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും ‘ പറ്റിക്കാന്‍ ‘  ടീവിയോടു പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട് . അടുത്ത് വരുന്ന ഉപതെരെഞ്ഞടുപ്പില്‍  ചില മൃഗങ്ങള്‍ ഈ സംഭവം പുലിത്തോലിക്കാ സമുദായം പിന്തുണയ്ക്കുന്ന കാട്ടിലെ ഡിങ്കന്‍ കരടി മന്ത്രിസഭക്ക് എതിരെ ഉപയോഗിക്കുമോ എന്ന് ഭയമുള്ളതായും അദ്ദേഹം പറയുകയുണ്ടായി .
വെട്ടുകുട്ടനെ  പത്രക്കാര്‍ക്കും ടീ വീക്കാര്‍ക്കും മുന്‍പില്‍ പ്രദര്‍ശിപ്പിച്ച ശേഷം നാളെ  വനംവകുപ്പുകാര്‍ കോടതിയില്‍ ഹാജരാക്കും എന്നറിയുന്നു .അന്തരിച്ച പുലിയുടെ മൃതദേഹം വന്‍ മൃഗാവലിയുടെ സാന്നിധ്യത്തില്‍ സ്വദേശമായ അഗസ്ത്യകൂടത്തില്‍ സംസ്കരിച്ചു .പുലിയരക്കോണം കുടുംബാംഗം ആയ  പുലി വിവാഹിതന്‍ അല്ലെങ്കിലും പന്ത്രണ്ടോളം പുലിക്കുട്ടികളുടെ പിതാവാണെന്ന് അറിയുന്നു .

2012, ഫെബ്രുവരി 28, ചൊവ്വാഴ്ച

കുത്ബുദ്ദീന്‍ തന്റെ രക്ഷകനെ കണ്ടു; പതിറ്റാണ്ടിന് ശേഷം

         


കുത്ബുദ്ദീന്‍ തന്റെ രക്ഷകനെ കണ്ടു; പതിറ്റാണ്ടിന് ശേഷം
2002 മാര്‍ച്ച് ഒന്നിന് ഉച്ച വെയിലിന്റെ തെളിച്ചത്തെ പോലും ഇരുട്ടിലാഴ്ത്തിയ പുകമറക്കും ഭ്രാന്തമായ കൊലവിളികള്‍ക്കുമിടയിലൂടെയാണ് ലോകമനഃസാക്ഷിയെ ഞെട്ടിച്ച ആ ചിത്രം പ്രശസ്ത ഫോട്ടോഗ്രാഫര്‍ ആര്‍കോ ദത്തയുടെ ക്യാമറക്കണ്ണില്‍ പതിഞ്ഞത്. ജീവന് വേണ്ടി കേഴുന്ന നിസ്സഹായനായ ആ മനുഷ്യന്റെ കണ്ണിലെ ഭയം ഒരു സമൂഹത്തിന്റെ തന്നെ ഭാവമായിരുന്നു.
ആര്‍കോ ദത്തയുടെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത കുത്ബുദ്ദീന്‍ അന്‍സാരി എന്ന 28 കാരന്റെ ചിത്രം  2002ലെ ഗുജറാത്ത് വംശീയ ലഹളയുടെ തീവ്രത മുഴുവന്‍ വിളിച്ചോതി. രക്തക്കറ പടര്‍ന്ന മുഷിഞ്ഞ കുപ്പായവും കൈകൂപ്പി നിസ്സഹായമായുള്ള നില്‍പും   നിറഞ്ഞ കണ്ണുകളിലെ  ഭയപ്പാടും ആര്‍കോ ദത്തക്ക് നേടിക്കൊടുത്തത് വേള്‍ഡ് പ്രസ്സ് ഫോട്ടോ അവാര്‍ഡായിരുന്നു.
പത്ത് വര്‍ഷത്തിന് ശേഷം ആദ്യമായി അന്‍സാരിയെ കണ്ടുമുട്ടിയപ്പോള്‍ ആര്‍കോയുടെ ഓര്‍മകള്‍ക്ക് കണ്ണീരിന്റേയും പുഞ്ചിരിയുടേയും ചുവ. പണ്ട് അന്‍സാരിയെ കണ്ടുമുട്ടിയ അതേ വരാന്തയില്‍ നിന്ന് കൊണ്ട് ഓര്‍മകള്‍ പങ്കുവെക്കവെ അന്‍സാരിയെ കാണാന്‍ കഴിഞ്ഞതിലെ സന്തോഷമാണ് ആര്‍കോയുടെ വാക്കുകളില്‍.
അന്ന് പട്ടാളക്കാരുടെ വാനില്‍ പുകമറക്കിടയിലൂടെ കടന്ന് പോകവെ ഒരു മിന്നായം പോലെയാണ് ആര്‍കോയും കുട്ടരും അന്‍സാരിയെ കണ്ടത്. നിസ്സഹായരായ ആ കൂട്ടത്തെ രക്ഷിക്കാതെ പോകാന്‍ പാടില്ലെന്ന പത്രക്കാരുടെ വാശിയാണ് അന്‍സാരിക്ക് പുതു ജീവനിലേക്ക് പാത തെളിച്ചത്.
സംഭവത്തെ അന്‍സാരി വിവരിക്കുന്നതിങ്ങനെ, കത്തിപ്പടരുന്ന തീനാളത്തില്‍  എല്ലാം തീര്‍ന്നെന്ന് കരുതിയ നിമിഷത്തിലാണ് പട്ടാളക്കാരുടെ വാന്‍ ആ വഴി വന്നത്. ഒരു സംഘം അക്രമികള്‍ തീ വെച്ച കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പെട്ടുപോയ ഒരു കൊച്ചു സംഘം. പ്രതികരണമില്ലാതെ കടന്ന് പോയ ആ വാന്‍ അല്‍പ നേരത്തിനകം തിരിച്ച് വന്നു. ഒരു കൊച്ചു സംഘത്തിന്റെ ജീവനുമായി.
ജീവന് വേണ്ടി യാചിക്കുന്ന നിസ്സഹായനായ മനുഷ്യന്റെ ദയനീയ ചിത്രം കണ്ടാണ് അടുത്ത പുലരി ഉദിച്ചുയര്‍ന്നത്. ലോകമെമ്പാടുള്ള പത്രങ്ങളില്‍ ഈ ചിത്രം പ്രസിദ്ധീകരിച്ചു. ഗുജറാത്ത് കൂട്ടക്കൊലയിലെ ഇരകളുടെ  മുഖമായി ഇതിനെ ലോക മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു. എന്നാല്‍ ഇതൊന്നും അന്‍സാരി അറിഞ്ഞില്ല. ഈ ചിത്രം കാരണം അന്ന് താന്‍ ഒരുപാട് വേട്ടയാടപ്പെട്ടുവെന്നാണ് അന്‍സാരി പറഞ്ഞത്. തന്റെ ജോലിയും നാടും നഷ്ടമായതും ഒടുവില്‍ സഹോദരിമാരേയും കൂട്ടി മഹാരാഷ്ട്രയില്‍ അഭയം തേടിയതും ഈ ചിത്രം കാരണമെന്നാണ് അന്‍സാരി. മാധ്യമങ്ങളുടെ വേട്ടയാടലില്‍ അന്‍സാരിക്ക് പിന്നേയും ഒത്തിരി ജോലികള്‍ നഷ്ടമായി. മുസ്ലീം വോട്ടുകള്‍ക്ക് വേണ്ടി രാഷ്ട്രീയക്കാരും ഇതിനെ പ്രചാരണായുധമാക്കി.
എന്നാല്‍ ഒരു ടീ ഷര്‍ട്ട് വിലകുറച്ച് കിട്ടിയതും ഉമ്മയുടെ ഹജ്ജ് കുത്തിവെപ്പ് വേഗത്തില്‍ നടന്നതും ഈ ചിത്രം നല്‍കിയ നല്ല ഓര്‍മകളില്‍ ചിലതാണ്. മാപ്പ് ചോദിക്കാന്‍ വാക്കുകളില്ലാതെ നില്‍ക്കുന്ന ആര്‍കോയോട് അന്‍സാരിക്ക് പറയാന്‍ ഒന്നേയുള്ളു. 'ഒന്നും ആരുടേയും കുറ്റമല്ല. താങ്കള്‍ താങ്കളുടെ തൊഴില്‍ ചെയ്യുന്നു. ഞാന്‍ എന്റേയും. ഇവിടെ എന്താണ് നടന്നതെന്ന് ആചിത്രം ലോകത്തിന് കാണിച്ച് കൊടുത്തു. ബാക്കിയെല്ലാം എന്റെ വിധിയാണ്'.

പത്ത് വര്‍ഷം അന്‍സാരിയില്‍ ഒരുപാട് മാറ്റം വരുത്തി. എട്ടുവയസ്സുകാരന്‍ മകനും നാല് വയസ്സുകാരി മകളും പുതുതായി വന്നു. മൂത്തവള്‍ക്ക് 14 വയസ്സായി. ഉപജീവനത്തിന് ഒരു കൊച്ചു തയ്യല്‍ക്കടയും.  തന്നെ എന്നും നല്ല സുഹൃത്തായി കാണണമെന്നായിരുന്നു അന്‍സാരിയോട് ആര്‍കോയുടെ അപേക്ഷ. ഇന്ന് അന്‍സാരിയുടെ മുഖത്ത് കാണുന്ന ചിരി ഒരിക്കലും നഷ്ടമാവല്ലേ എന്ന് പ്രാര്‍ഥനയും.
(കടപ്പാട്- ബി.ബി.സി)

2012, ഫെബ്രുവരി 18, ശനിയാഴ്‌ച

സൂക്ഷിക്കുക, ഭാര്യ ഫേസ്ബുക്കിലുണ്ട് !!.

           
        സൂക്ഷിക്കുക, ഭാര്യ ഫേസ്ബുക്കിലുണ്ട് !!.
സഊദി അറേബ്യയിലെ പെണ്ണുങ്ങള്‍ ഇത്ര മാത്രം കൗശലക്കാരികളാണെന്ന് ഞാന്‍ കരുതിയിരുന്നില്ല. മിഡില്‍ ഈസ്റ്റിലെ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് പത്രമായ അറബ് ന്യൂസില്‍ ഈയിടെ വന്ന ഒരു വാര്‍ത്തയാണ് അവരെക്കുറിച്ചുള്ള 'തെറ്റിദ്ധാരണകള്‍ ' നീക്കാന്‍ അവസരമുണ്ടാക്കിയത്. കട്ടിലില്‍ കിടക്കുന്ന ഭാര്യമാരെ വിട്ട് ഫേസ്ബുക്കിലെ അനോണിപ്പെണ്ണിന്റെ പിറകെ ഉമിനീരിറക്കി നടക്കുന്ന ഭര്‍ത്താക്കന്മാര്‍ കേരളത്തില്‍ മാത്രമല്ല സഊദി അറേബ്യയിലും ഉണ്ട്. അങ്ങിനെയുള്ള ചിലരെ കയ്യോടെ പിടികൂടിയാണ് സഊദി പെണ്ണുങ്ങള്‍ അവരുടെ സൈബര്‍ കഴിവ് തെളിയിച്ചത്.

അവരില്‍ ഒരാളുടെ മാത്രം കഥ പറയാം. ഫര്‍ത്താവ് ഫേസ്ബുക്കില്‍ നിന്ന് എഴുന്നേല്‍ക്കാതായപ്പോള്‍ ഫാര്യക്ക് സംശയമായി. ഇതിയാനു മുസ്‌ലി പവര്‍ അല്പം കൂടിയിട്ടുണ്ട്!. ഒന്ന് ടെസ്റ്റ്‌ ചെയ്തിട്ട് തന്നെ കാര്യം. അവള്‍ നേരെ പോയി ഒരു ഫേസ്ബുക്ക് അക്കൗണ്ട്‌ ഉണ്ടാക്കി. നെറ്റില്‍ നിന്ന് കാണാന്‍ കൊള്ളാവുന്ന ഒരു പെണ്ണിന്റെ ഫോട്ടോയെടുത്തു പ്രൊഫൈലില്‍ ഇട്ടു. ബ്ലാക്ക് ബെറിയില്‍ നിന്ന് ഭര്‍ത്താവിനു ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. അയക്കേണ്ട താമസം തൊട്ടപ്പുറത്തെ റൂമിലെ ലാപ് ടോപ്പില്‍ നിന്നും  പുള്ളിക്കാരന്‍ എക്സപ്റ്റ് അടിച്ചു. പിന്നെ ചാറ്റായി, കൊച്ചു വര്‍ത്തമാനങ്ങളായി. ആശുപത്രി  > പാലുകാച്ചല്‍ , പാല് കാച്ചല്‍ > ആശുപത്രി എന്ന് പറഞ്ഞ പോലെ ബ്ലാക്ക് ബെറി > ലാപ് ടോപ്‌, ലാപ് ടോപ്‌ > ബ്ലാക്ക് ബെറി. ഭര്‍ത്താവിന്റെ ഉള്ളിലിരുപ്പ് അറിയാനായി  ബ്ലാക്ക് ബെറിയില്‍ നിന്ന് ഒരു ചോദ്യം പറന്നു.  'ഭാര്യ എങ്ങിനെയുണ്ട്?'. ഒരു സെക്കന്റില്‍ മറുപടിയെത്തി. ഭര്‍ത്താക്കന്മാരുടെ ടിപ്പിക്കല്‍ മറുപടി തന്നെ.  "കെട്ടിക്കുടുങ്ങി! അഞ്ചു കാശിനു കൊള്ളില്ല"!!. സമ്മൂസക്ക്  ഉള്ളി അരിയുന്ന പോലെ പഹയനെ അരിഞ്ഞു നുറുക്കാന്‍ കൈ തരിച്ചെങ്കിലും ബ്ലാക്ക് ബെറി നിയന്ത്രണം വിടാതെ പ്രതികരിച്ചു. 'അയ്‌വ, കുവൈസ്!!'. ദിവസങ്ങള്‍ കടന്നു പോയി. ചാറ്റ് മൂത്ത് മീറ്റിനുള്ള സമയമായി. സമയവും സ്ഥലവും നിശ്ചയിച്ചു. കുളിച്ചൊരുങ്ങി അത്തറ് പൂശി പുറപ്പെട്ട ഫര്‍ത്താവ്  ഫേസ്ബുക്ക്‌ പ്രണയിനിയെ കണ്ട് ബോധം കെട്ട് വീണു!!. നാല് ഓപ്പറേഷന്‍ ചെയ്ത ശേഷമാണ് പുള്ളിക്ക് ബോധം തെളിഞ്ഞതത്രേ! (അറബ് ന്യൂസ്‌ സ്റ്റോറിയോട് 'ഇത്തിരി' എന്റെ വക കൂട്ടിയിട്ടുണ്ട് കെട്ടോ).

ഫേസ്ബുക്കില്‍ കളിക്കുമ്പോള്‍ ശ്രദ്ധിച്ചു കളിക്കണമെന്ന് ഞാന്‍ ഇതിനും മുമ്പും പറഞ്ഞിട്ടുണ്ട്. .  അറബികളില്‍ വള്ളിക്കുന്ന് ബ്ലോഗ്‌ വായിക്കുന്നവര്‍ വളരെ കുറവായത് കൊണ്ട് അവര്‍ക്ക് അബദ്ധങ്ങള്‍ പറ്റുന്നു എന്ന് മാത്രം. പണ്ടത്തെപ്പോലെയല്ല ഇപ്പോള്‍ കാര്യങ്ങള്‍ . മണ്ണില്‍ കാലു കൊണ്ട് ചക്രം വരച്ചു 'നാണ്‍ വന്നു' നില്‍ക്കുന്ന  ഭാര്യമാരുടെ കാലമൊക്കെ കഴിഞ്ഞു. ഭര്‍ത്താവ് ഒരു ഫേക്ക് ഐഡി ഉണ്ടാക്കുമ്പോള്‍ നാലെണ്ണം ഉണ്ടാക്കുന്ന ലവളുമാരുടെ കാലമാണിത്. ലവന്‍ നൂറു ഫ്രണ്ട്സ് തികക്കാന്‍ ചക്രശ്വാസം വലിക്കുമ്പോള്‍ ലവള്‍ കൂളായി ആയിരം ഒപ്പിച്ചിരിക്കും. കാലം ഈസ്‌ ചേഞ്ചിംഗ് യു നോ .. അതുകൊണ്ടാണ് ഭാര്യയുടെമേല്‍ ഒരു കണ്ണ് വേണം എന്ന് പറയുന്നത്. അവളും ഫേസ്ബുക്കില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ബോധം വെച്ചു വേണം കരിമ്പിന്‍ തോട്ടത്തില്‍ ഇറങ്ങാന്‍.

ഫേസ്ബുക്കില്‍ രസകരമായ പലതും നടക്കുന്നുണ്ട്. സഊദി പെണ്ണ് ഉണ്ടാക്കിയ പോലുള്ള വ്യാജ ഐഡികളും പ്രൊഫൈലുകളും കൊണ്ട് അറബിക്കടല്‍ പോലെ പരന്നു കിടക്കുകയാണ് ഫേസ്ബുക്ക്‌. പഴയ കാര്‍ട്ടൂണ്‍ കഥാപാത്രം ലോലനെപ്പോലെ രാവിലെ എഴുന്നേറ്റു കണ്ണ് തിരുമ്മി ഞരമ്പ്‌  രോഗികള്‍ എഴുന്നേല്‍ക്കുന്നത് തന്നെ ചെല്ലക്കിളികളുടെ പ്രൊഫൈലിലേക്കാണ്.  ഇത്തരം പ്രൊഫൈലുകളില്‍ തൊണ്ണൂറു ശതമാനവും മെയിഡ് ഇന്‍ കുന്നംകുളം ആണ്. ഒരാളെപ്പോലെ ലോകത്ത് ഏഴുപേര്‍ ഉണ്ടാകും എന്നാണു പറയാറ്. കാണാന്‍ കൊള്ളാവുന്ന പെണ്ണാണെങ്കില്‍ ഫേസ്ബുക്കില്‍ ഒരാളെപ്പോലെ എഴുനൂറു പേരുണ്ടാകും. ചില ഉദാഹരണങ്ങള്‍ കാണാം. (എന്റെ കണ്ടുപിടുത്തങ്ങള്‍ അല്ല. പലപ്പോഴായി മെയിലുകളില്‍ വന്നവയാണ്)




ഇത്തരം പ്രൊഫൈലുകളുടെ പിറകെ പോയി അവരുടെ പോസ്റ്റിനു ലൈക് അടിച്ചു നടക്കുകയാണ് ഫേസ്ബുക്ക് പൂവാലന്മാരുടെ പ്രധാന പണി. 'രാവിലെ കട്ടന്‍ ചായ കുടിച്ചു' എന്നൊരു സ്റ്റാറ്റസ് ഒരു ചെല്ലക്കിളി ഇട്ടു എന്നിരിക്കട്ടെ. പത്തു മിനുട്ടിനുള്ളില്‍ മിനിമം ഇരുനൂറു പൂവാലന്മാര്‍ ലൈക്‌ അടിച്ചിരിക്കും!. ഓണത്തിനു ബീവറേജ് സ്റ്റോറിനു മുന്നിലെന്ന പോലെ പിന്നെ ഒടുക്കത്തെ തിരക്കായിരിക്കും അവിടെ. കമന്റോട് കമന്റ്. അവിടെ അടി നടക്കുമ്പോള്‍ സ്റ്റാറ്റസ് ഇട്ട 'ചെല്ലക്കിളി' കട്ടന്‍ ചായ കുടിച്ച ശേഷം ബാര്‍ബര്‍ ഷോപ്പില്‍ താടി വടിക്കാന്‍ പോയിട്ടുണ്ടായിരിക്കും!!. അവനറിയാം സ്വന്തം ഫോട്ടോ വെച്ചു "രാവിലെ ഞാനൊരു ആറ്റം ബോംബു വിഴുങ്ങി" എന്ന് സ്റ്റാറ്റസ് ഇട്ടാല്‍ പോലും ഒരുത്തനും തിരിഞ്ഞു നോക്കില്ലെന്ന്!.  ഇവിടെ ഒറ്റ കട്ടന്‍ചായ കൊണ്ടാണ് ഒരു പൂരത്തിനുള്ള ആളുകള്‍ എത്തിയിരിക്കുന്നത്. അപ്പോള്‍ പിന്നെ ശരിക്കുള്ള  ശൃംഗാരം കാച്ചിയാലത്തെ കഥ പറയാനുണ്ടോ? ഇത്തരം അലമ്പ് പൂവാലന്മാരെ മാത്രമല്ല ചിലപ്പോള്‍ നമ്പര്‍ വണ്‍ കില്ലാഡികളെയും ഫേസ്ബുക്കില്‍ കാണാറുണ്ട്‌. ഈയടുത്ത് കേരളകൗമുദി പത്രത്തില്‍ ഒരു വാര്‍ത്ത ഉണ്ടായിരുന്നു. 'എന്റെ ഭാര്യ വില്‍പ്പനയ്ക്ക്, വില ആയിരം രൂപ' എന്നായിരുന്നു തലക്കെട്ട്‌. ഭാര്യയെ വില്‍പ്പനക്ക് വെച്ച ഒരു പ്രൊഫൈല്‍ ഫോട്ടോയെക്കുറിച്ചുള്ള റിപ്പോര്‍ട്ടായിരുന്നു അത്.

 

രണ്ട് ഡസണിലധികം പ്രൊഫൈലുകളിലാണ് ഇതേ പെണ്‍കുട്ടിയുടെ ഫോട്ടോയുള്ളത് എന്ന് റിപ്പോര്‍ട്ടില്‍ ഉണ്ട്. അതിലൊന്നിലാണ് മുകളില്‍ കൊടുത്ത വില്പനയുള്ളത്. ഞരമ്പ്‌ രോഗം കലശലായ ആളുകള്‍ പടച്ചു വിടുന്നതാണ് ഇത്തരം പ്രൊഫൈലുകള്‍ എന്ന് എല്ലാവര്‍ക്കും അറിയാം. എവിടുന്നോ കിട്ടിയ ഒരു ഫോട്ടോ എടുത്തു അങ്ങ് ചാമ്പുകയാണ്. ആരാന്റെ പെങ്ങളെ സൈബര്‍ ചന്തയില്‍ വില്പനയ്ക്ക് വെക്കാന്‍ പാസ്പോര്‍ട്ടും റേഷന്‍ കാര്‍ഡുമൊന്നും ആവശ്യമില്ലല്ലോ. ഫോട്ടോയില്‍ കാണുന്ന പെണ്‍കുട്ടി ഒരു പക്ഷെ ഇതൊന്നും അറിഞ്ഞിരിക്കണം എന്നില്ല. ഏതോ ശാലീന ഗ്രാമത്തില്‍ ജീവിക്കുന്ന ഫേസ്ബുക്കോ മൊബൈലോ ഇല്ലാതെ ഒരു കുട്ടിയുടെ ചിത്രമായിരിക്കാം അത്. പക്ഷെ ഫേസ്ബുക്കില്‍ അവള്‍ ഹോട്ട് പ്രോപര്‍ട്ടിയാണ്!.റാങ്ക് കിട്ടിയ കുട്ടികളുടെ പത്രത്തില്‍ വന്ന ഫോട്ടോയില്‍ നിന്നാണ് ഈയിടെ ഒരു പെണ്‍കുട്ടി ഫേസ്ബുക്കിലെ പ്രൊഫൈലുകളിലേക്ക് ചാടിയത്. നിരവധി ഞരമ്പുകള്‍ ആ കുട്ടിയെ വെച്ചു പ്രൊഫൈല്‍ കളിച്ചു.

പാവം പെണ്‍കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം പ്രൊഫൈലുകള്‍ കണ്ടാല്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന ചോദ്യം പ്രസക്തമാണ്. ഏറ്റവും ചുരുങ്ങിയത് ഇക്കാര്യം ഫേസ്ബുക്ക്‌ അധികൃതര്‍ക്ക് റിപ്പോര്‍ട്ട്‌ ചെയ്യാനെങ്കിലും നമുക്ക് സാധിക്കും. ഒരു മിനുട്ട് പോലും വേണ്ട ഇത് റിപ്പോര്‍ട്ട്‌ ചെയ്യുവാന്‍. അവരുടെ പ്രൊഫൈലില്‍ പോവുക. ഇടതു സൈഡ് ബാറില്‍ ഏറ്റവും താഴെയുള്ള Report/Block എന്ന ലിങ്കില്‍ ക്ലിക്കുക. അനുയോജ്യമായ കാരണങ്ങള്‍ക്ക് നേരെ ടിക്ക് മാര്‍ക്ക് ചെയ്തു സബ്മിറ്റ് ചെയ്യുക. കൂടുതല്‍ പേരുടെ റിപ്പോര്‍ട്ടിംഗ് ലഭിച്ചാല്‍ ബാക്കി പണി ഫേസ്ബുക്ക്‌ ചെയ്തു കൊള്ളും.



കൂടുതല്‍ ഗുരുതരമായ ഞരമ്പ്‌ ആണെന്ന് തോന്നിയാല്‍ ഒരു സ്ക്രീന്‍ ഷോട്ട് എടുത്ത് ബന്ധപ്പെട്ട സൈബര്‍ സെല്ലിന് ഒരു ഇമെയില്‍ അയക്കാനും കഴിയും. (തന്റെ മകളുടെ ഫോട്ടോ വെച്ചു പ്രൊഫൈല്‍ ഉണ്ടാക്കിയതിനെതിരെ ഒരു രക്ഷിതാവ് കൊടുത്ത പരാതിയില്‍ കോഴിക്കോട്ടു നടക്കാവ് പോലീസ് സൈബര്‍ സെല്ലുമായി സഹകരിച്ചു അന്വേഷണം ആരംഭിച്ചതായ  ഒരു വാര്‍ത്ത ഇന്നലത്തെ പത്രത്തില്‍ കണ്ടു. അത്രയും നല്ലത്). പക്ഷെ അധികമാരും ഇത്തരം റിപ്പോര്‍ട്ടിംഗുകള്‍ ചെയ്യാന്‍ മിനക്കെടാത്തത്  കൊണ്ട് ഞരമ്പുകള്‍കൂളായി വിലസുന്നു എന്ന് മാത്രം.

എച്ചൂസ്മീ, ഞാനല്പം സീരിയസ്സായിപ്പോയോ?. ഫേസ്ബുക്കിലെ തമാശകള്‍ പറഞ്ഞു വന്ന കൂട്ടത്തില്‍ വെറുതെ ഒന്ന് മസില്‍ പിടിച്ചു എന്നേയുള്ളൂ. അത് പോട്ടെ. ഭര്‍ത്താവിനെ കയ്യോടെ പിടിച്ച സൗദി പെണ്ണിന് എന്റെ അഭിനന്ദനങ്ങള്‍ .. ഇത് വായിക്കുന്ന ഭാര്യമാരില്‍ /കാമുകിമാരില്‍ ഇനിയും ഐ ഡി ഉണ്ടാക്കിയിട്ടില്ലാത്തവര്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഒന്നുണ്ടാക്കി ഫര്‍ത്താവിനു/കാമുകന് ഫ്രണ്ട് റിക്വസ്റ്റ് അയക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഉഷ്ണം ഉഷ്ണേന ശാന്തി. ഞരമ്പ്‌ ഞരമ്പേന സ്വാഹ.കടപ്പാട്  വള്ളിക്കുന്ന്  ഡോട്ട് കോം 

പൃഥ്വിരാജിനെ വെറുക്കാനുള്ള 10 കാരണങ്ങള്‍

          1.പൃഥ്വിരാജ് പത്രപ്രവര്‍ത്തകയെ പ്രേമിക്കുന്നില്ല എന്നു പരസ്യമായി പറഞ്ഞ ശേഷം പത്രപ്രവര്ത്തകയെ വിവാഹം കഴിച്ചു. പ്രേക്ഷകരുടെ അനുവാദമോ അംഗീകാരമോ ഇല്ലാതെ പൃഥ്വിരാജ് ആരെയെങ്കിലും പ്രേമിക്കുകയോ എല്ലാവരെയും ക്ഷണിച്ച് കാലില്‍ വീണ് അനുഗ്രഹം വാങ്ങാതെ വിവാഹം കഴിക്കുകയോ ചെയ്യാന്‍ പാടില്ലായിരുന്നു.
2.സാധാരണ മലയാളിയില്‍ നിന്ന് വ്യത്യസ്തനായി വിദേശത്ത് പഠിച്ചിട്ടുള്ള പൃഥ്വിരാജ് സ്ഫുടമായി ഇംഗ്ലിഷ് സംസാരിക്കുകയും അയാള്‍ നന്നായി ഇംഗ്ലിഷ് സംസാരിക്കുമെന്ന് പൃഥ്വിരാജിന്റെ ഭാര്യ പറയുകയും ചെയ്തു.
3.പൃഥ്വിരാജ് ജിമ്മില്‍ പോവുകയും മനോഹരമായ ശരീരം കാത്തുസൂക്ഷിക്കുകയും ചെയ്തു.കുടവയറന്മാരായ നായകന്മാരാണ് നമ്മുടെ ശാപം എന്ന് ആക്ഷേപിക്കുന്ന പെരുവയറന്മാരായ പ്രേക്ഷകരെ വെല്ലുവിളിക്കുന്നതിനു വേണ്ടിയാണ് പൃഥ്വിരാജ് സിക്സ് പായ്‍ക്ക് ഉണ്ടാക്കിയെടുത്തത്.മസില്‍നിബിഢമായ ശരീരം പ്രദര്‍ശിപ്പിച്ചുകൊണ്ട് പൃഥ്വിരാജ് ചില സിനിമകളിലെ പല സീനുകളിലും പ്രേക്ഷകരുടെ മുഖത്തേക്ക് അഹങ്കാരത്തോടെ നോക്കി.
4.പൃഥ്വിരാജും ഭാര്യയും കൂടി ടിവി അഭിമുഖത്തില്‍ പങ്കെടുത്തപ്പോള്‍ ചോദ്യകര്‍ത്താവിന്റെ ചോദ്യങ്ങള്‍ക്ക് എല്ലാം വ്യക്തമായ ഉത്തരം നല്‍കി.വിനയം നടിക്കുകയും അജ്ഞത ഭാവിക്കുകയും ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയും ചെയ്യുന്ന നല്ല നായകന്‍മാരില്‍ നിന്നു വ്യത്യസ്തനായി പൊതുവിജ്ഞാനം ഉണ്ടാക്കുകയും പൊതുകാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയുകയും ചെയ്തു.
5.പൃഥ്വിരാജ് നിര്‍മിച്ച ഉറുമി എന്ന സിനിമ മോഷ്ടിച്ചവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി.ഇത്തരത്തില്‍ സിനിമകള്‍ മോഷ്ടിക്കുന്നവര്‍ക്കെതിരെ പരസ്യമായി സംസാരിച്ചു.പൃഥ്വിരാജിനെ തല്ലിക്കൊന്നു എന്ന പത്രവാര്‍ത്ത കപടമായി ഉണ്ടാക്കിയതിനെതിരെ പൊലീസില്‍ പരാതി നല്‍കി.ആ കേസില്‍ അറസ്റ്റും ഉണ്ടായി.
7.മറ്റൊരു ടിവി അഭിമുഖത്തില്‍ പൃഥ്വിരാജ് താന്‍ വായിച്ച പുസ്തകങ്ങളെപ്പറ്റി സംസാരിച്ചു. എന്തെങ്കിലും സീരിയസ്സായി വായിക്കുന്നതും പ്രീഡിഗ്രിയിലധികം പഠിക്കുന്നതും കേരളത്തില്‍ അഹങ്കാരത്തിന്റെ ലക്ഷണമാണ്.ബോബനും മോളിയും ബാലരമയും വായിക്കുന്നവരാണ് ജനപ്രിയനായകന്‍മാര്‍.
8.സിനിമയില്‍ വന്നിട്ട് 10 വര്‍ഷമായിട്ടും അദ്ദേഹത്തിന് 30 വയസ്സ് പോലും തികഞ്ഞിട്ടില്ല.
9.പൃഥ്വിരാജ് വിരുദ്ധതരംഗത്തെ ബഹുമാനിക്കുകയും സോഷ്യല്‍ മീഡിയയുടെ പ്രതിഷേധസ്വരം തിരിച്ചറിയുകയും ചെയ്ത് കരിയര്‍ അവസാനിപ്പിക്കാതെ പൃഥ്വിരാജ് തുടര്‍ന്ന് അഭിനയിക്കുകയും അഭിമുഖങ്ങളില്‍ പങ്കെടുക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നു.
10.ജരാനര ബാധിച്ച നായകന്മാരാണ് മലയാള സിനിമയുടെ ശാപം എന്നു പറയുന്ന അതേ നാവുകൊണ്ട് യുവതാരങ്ങള്‍ക്ക് അഹങ്കാരമായതിനാല്‍ അവന്മാര്‍ മുടിയണം എന്നു പറയുന്ന,ടൊറന്റില്‍ നിന്ന് സിനിമ ഡൗണ്‍ലോഡ് ചെയ്തു കണ്ട് മലയാള സിനിമയെ നിരൂപിക്കുന്നവര്‍ക്ക് അഹങ്കാരം സഹിക്കാനാവാത്ത വിധം അസൂയയും മനോദൗര്‍ബല്യങ്ങളും ഉള്ളത് കൊണ്ട്. കടപ്പാട് ബര്ളിതരങ്ങ്ല്‍

2012, ഫെബ്രുവരി 13, തിങ്കളാഴ്‌ച

2011ലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍...

       
 




കാലപ്രവാഹത്തില്‍ ഒരു വര്‍ഷംകൂടി അലിഞ്ഞ് ഇല്ലാതാവുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ ഇന്ത്യന്‍ കായിക രംഗത്തിന് അഭിമാനിക്കാല്‍ ഏറെ വകനല്‍കുന്നതാണ് വിടപറയുന്ന 2011. ഇന്ത്യ ലോകകപ്പ് കിരീടം വീണ്ടെടുത്തതും ഫോര്‍മുല വണ്‍ കാറോട്ടം ആദ്യമായി വിരുന്നെത്തിയതും വിരേന്ദര്‍ സെവാഗ് ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറിന് ഉടമയായതുമെല്ലാം 2011ലെ തുല്യമില്ലാത്ത നിമിഷങ്ങളാണ്.






 കാലെടുത്തുവയ്ക്കാനൊരുങ്ങുമ്പോള്‍ 2011ലേക്ക് ഒരു എത്തിനോട്ടം...
മഹേന്ദ്ര സിംഗ് ധോണിയുടെ ടീം ഇന്ത്യ ഐ സി സി ലോകപ്പ് നേടിയത് തന്നെയാണ് 2011ല്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സില്‍ സംഭവിച്ച മഹാസംഭവം. ഏപ്രില്‍ രണ്ടിന് മുംബയിലെ വാഖഡെ സ്റ്റേഡിയത്തില്‍ ശ്രീലങ്കയെ തോല്‍പിച്ചായിരുന്നു ഇന്ത്യയുടെ കിരീടധാരണം. 28 വര്‍ഷത്തിന് ശേഷം ഇന്ത്യ വീണ്ടും ഏകദിനത്തിലെ രാജാക്കന്‍മാരായി. ക്രിക്കറ്റിലെ ജീവിക്കുന്ന ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കരിയറിന് പൂര്‍ണത നല്‍കാനും ഇതുവഴി ടീം ഇന്ത്യക്ക് കഴിഞ്ഞു.
ഗ്രേറ്റര്‍ നോയിഡയിലെ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടാണ് ലോകകായിക ഭൂപടത്തിലേക്ക് ഇന്ത്യയെ 2011ല്‍ കൈപിടിച്ചുയര്‍ത്തിയത്. രാജ്യത്ത് ആദ്യമായി വിരുന്നെത്തിയ ഫോര്‍മുല വണ്‍ പന്തയത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ഒകേ്ടാബര്‍ 30ന് നടന്ന പന്തയം കാണാന്‍ 95000ലധികം ആളുകള്‍ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലെത്തി. ടെലിവിഷനിലൂടെ മാത്രം കണ്ട് പരിചയിച്ച അതിവേഗ താരങ്ങള്‍ കണ്‍മുന്നില്‍ തീപ്പൊരി ചിതറി. ഹിസ്പാന ടീമിനുവേണ്ടി ട്രാക്കിലിറങ്ങിന നരെയ്ന്‍ കാര്‍ത്തികേയന്‍ ആതിഥേയരുടെ അഭിമാനമായി.
വിരേന്ദര്‍ സെവാഗിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് 2011ല്‍ ഇന്ത്യന്‍ കായിക മേഖലയില്‍ നിന്നുളള ഏറ്റവും വലിയ വാര്‍ത്തകളിലൊന്ന്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്‍ഡോറിലെ ഹോള്‍കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഏകദിനത്തിലായിരുന്നു വീരുവിന്റെ റണ്‍കശാപ്പ്. 149 പന്തില്‍ 219 റണ്‍സ്. ഏകദിനത്തിലെ ഇരട്ടെ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന് ഉടമയെന്ന റെക്കോര്‍ഡും സെവാഗിന് സ്വന്തമായി. 2010ല്‍ സച്ചിന്‍ നേടിയ 200 റണ്‍സിന്റെ റെക്കോര്‍ഡാണ് സെവാഗ് മറികടന്നത്.
തിരിച്ചടികള്‍ ഉണ്ടായെങ്കിലും ബാഡ്മിന്റണ്‍ താരം സൈന നേവാളിനും അഭിമാനിക്കാവുന്ന വര്‍ഷമാണ് 2011. ലോകബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസിന്റെ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യതാരമെന്ന റെക്കോര്‍ഡ് സൈന സ്വന്തമാക്കി. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ ചൈനയുടെ വാംഗ് യിഹാനാണ് സൈനയെ പരാജയപ്പെടുത്തിയത്.
ബോക്‌സിംഗ് ലോക ചാമ്പ്യന്‍ഷിപ്പില്‍ വികാസ് കൃഷ്ണന്‍ വെങ്കലം നേടി. അസര്‍ബൈജാനില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പിലെ 69 കിലോ വിഭാഗത്തിലായിരുന്നു വികാസിന്റെ മെഡല്‍നേട്ടം. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് വികാസ്. 2009ല്ഡ വെങ്കലം നേടിയ വിജേന്ദര്‍ സിംഗാണ് ലോകചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരന്‍.
ലോക അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ദീപിക കുമാരി, ചെക്രോവോലു സ്വുരോ,ലൈശ്രാം ബോംബായാല ദേവി എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനം നേടി. ദീപിക ലോക യൂത്ത് അമ്പെയ്ത്തില്‍ രണ്ട് വ്യക്തിഗത സ്വര്‍ണവും നേടി. അമ്പെയ്ത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നേട്ടമാണ് 2011ല്‍ കൈവരിച്ചത്.