2012, മാർച്ച് 15, വ്യാഴാഴ്‌ച

വെറുക്കപ്പെട്ട സഘാവ്



രാജാവ് നഗ്നനാണെന്നു നമ്മള്‍ വിളിച്ചു പറഞ്ഞില്ലെങ്കില്‍ രാജാവിന് തിരുത്താന്‍ അവസരം കൊടുത്തില്ല എന്ന് ചരിത്രം രേഖപ്പെടുത്തും…!
ഞാന്‍ തന്നെ സംസ്കാരത്തിന്റെയും സദാചാരത്തിന്റെയും ജീവിക്കുന്ന പ്രതീകമെന്നും അടിച്ചമര്ത്തപ്പെട്ട സ്ത്രീകളുടെ വിമോചകനെന്നും സ്വയം വിശേഷിപ്പിക്കുന്ന ഈ പുണ്യാത്മാവ് സ്ത്രീകളെ പരസ്യമായി അപമാനിക്കുന്നത് ആദ്യമല്ല. .
ഒരിക്കല്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ഒരു മൂന്നാംകിട പൂവാലന്‍ പോലും പറയുമോ എന്ന് സംശയമാണ്. തന്റെ അപ്പനെക്കാള്‍ പ്രായമുള്ള ഇദ്ദേഹത്തെ ജയിലില്‍ കയറ്റാന്‍ താത്പര്യമില്ല എന്ന് പറഞ്ഞു നിരുപാദികം കേസ് പിന്‍വലിച്ചില്ലായിരുന്നെങ്കില്‍ അഴിയെണ്ണാനുള്ള വകുപ്പ് ഒരു നല്ല വക്കീലിന് നേടിക്കൊടുക്കാനുള്ളതേ ഉള്ളായിരുന്നു .
ചെറുപ്പക്കാരായ രണ്ടു MLAമാര്‍ ചോരത്തിളപ്പില്‍ എന്തൊക്കയോ കാട്ടികൂട്ടിയ അന്ന് നടന്ന പരാക്രമത്തില്‍ , കളരി പഠിച്ച വേറൊരു MLA മേശപ്പുറത്തു കാലെടുത്തു വെക്കാന്‍ ശ്രമിച്ചതിനെ ഇദ്ദേഹം പത്രസമ്മേളനം നടത്തി വ്യാഖ്യാനിച്ചത് എന്താണെന്ന് സ്ത്രീകളെ ബഹുമാനിക്കുന്നവരോ സാമാന്യം നാണമുള്ളവരോ പറയില്ല.
ഇന്നിപ്പോ ഈ ‘സ്ത്രീ വിമോചകന്‍’ സിന്ധു ജോയി എന്ന വേറൊരു പൊതുപ്രവര്‍ത്തകയെപറ്റി പരാമര്‍ശിക്കാന്‍ ഉപയോഗിച്ച വാക്ക് സ്ത്രീകളെ ബഹുമാനിക്കുന്ന ഒരാളുടെ വായില്‍ നിന്ന് വരികയില്ല
രാജ്യത്തിനു വേണ്ടി ജീവന്‍ പണയപ്പെടുത്തിയ ജവാനെ പറ്റിയുള്ള പരാമര്‍ശം ഇന്ത്യ മുഴുവന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഒരിക്കല്‍ ഉമ്മന്‍ ചാണ്ടിയെ വിളിച്ച തെറി, സംസ്കാരം എന്ന വാക്കെങ്കിലും കേട്ടിട്ടുള്ള ഒരാളും പറയില്ലായിരുന്നു. ‘മീന്‍പെറുക്കിയും’ , ‘കുരങ്ങനും’ , ‘തള്ളച്ചിയും’ എന്ന് വേണ്ട, മനുഷ്യ വര്‍ഗ്ഗത്തോട് മാന്യത പുലര്‍ത്തുന്ന ഒരാളില്‍ നിന്നും കേള്‍ക്കാന്‍ പാടില്ലാത്ത എല്ലാം കേള്‍ക്കുന്ന ഒരിടമാണ് ഇദ്ദേഹമെന്നു തോന്നി പോകും .
എന്നാല്‍ മറ്റുള്ളവരെ വിധിക്കാനുള്ള ഇദ്ദേഹത്തിന്റെ കഴിവ് അപാരം തന്നെ.
ഒരിക്കല്‍ ഫാരിസ് അബൂബക്കറിനെ വെറുക്കപ്പെട്ടവന്‍ എന്ന് മുദ്ര കുത്തിയ ഇദ്ദേഹം, പാര്‍ട്ടിയെ വഞ്ചിച്ച ആളെന്ന പേരില്‍ പലവട്ടം വിമര്‍ശനങ്ങള്‍ക്കും ശിക്ഷാ നടപടികള്‍ക്കും വിധേയനായിട്ടുള്ള ആളാണ്‌ . ഇദ്ദേഹം (സ്വന്തം പാര്‍ട്ടിക്ക്) വെറുക്കപെട്ട ആളെന്ന് തെളിയിക്കുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു പാര്‍ട്ടിയിലെ പറക്കമുറ്റാത്ത ഞാഞ്ഞൂലുകള് പോലും ” ക്യാപ്പിറ്റല്‍ പണിഷ്മെന്റ് ” വിധിച്ചതിലൂടെ നാം കണ്ടത്.
“പുണ്യാത്മാവായ” റൌഫിനെ കൂട്ടുപിടിച്ചു തന്ത്രങ്ങള്‍ മെനഞ്ഞും, നന്ദകുമാറിനെ പോലുള്ള വ്യവഹാരികളിലൂടെ സുപ്രീം കോടതി വരെ പോയി കാശെറിഞ്ഞു “ഏറ്റവും വലിയ കുറ്റവാളി” കള്‍ക്ക് ശിക്ഷ വാങ്ങി കൊടുത്തും ഇദ്ദേഹം “സദാചാരി”കളായ അനേകം മലയാളികളുടെ കണ്ണിലുണ്ണിയായ ആളാണ്‌ .
പല തവണ പുറത്തായ ഇദ്ദേഹത്തെ പാര്‍ട്ടിക്ക് പുറത്ത് നിന്നുള്ള പാവം ജനങ്ങളുടെ ഇടപെടലിലൂടെ മാത്രമാണ് മത്സരിക്കാന്‍ പോലും സാധിച്ചത്. എങ്കിലും പാര്ട്ടിക്കാരുടെ ഉദ്ദേശം ഇദ്ദേഹത്തെ ഉപയോഗിച്ചു ഇലക്ഷനില്‍ വിജയം നേടിയതിനു ശേഷം കറിവേപ്പില പോലെ വലിച്ചെറിയുകയായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
മകനെ നന്നായി വളര്‍ത്താന്‍ അറിയാത്തതിലോ മകനും ബന്ധുവിനും നേട്ടങ്ങള്‍ ഉണ്ടാകാന്‍ കൂട്ട് നിന്നതിലോ ഉള്ളതിനേക്കാള്‍ ലജ്ജാകരം .. സ്ത്രീ വിമോചകനാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ആള്‍ സ്ത്രീകള്‍ക്കപമാനം ആകുന്നതിലാണ് .
88 ാമത്തെ വയസ്സില്‍ ഈ രാജാവിന് നഗ്നത മാറ്റാന്‍ അവസരം ഉണ്ടോ എന്തോ.. എന്തായാലും പറഞ്ഞു നോക്കുക തന്നെ ..!
                                                                             കടപ്പാട് ഭൂലോകം
 

അഭിപ്രായങ്ങളൊന്നുമില്ല: